2009 ഏപ്രിൽ 19, ഞായറാഴ്‌ച

എന്ത് കൊണ്ടു അമേരിക്കയും ഇസ്രയേലും എതിര്‍ക്കപ്പെടുന്നു?

രാഷ്ട്രപിതാവ് ഗാന്ധിജിയും നെഹ്രുവും ശാസ്ത്രിയും ഇന്ദിരയും എന്ത് കൊണ്ടു ഇസ്രയേലിനെ തള്ളിപ്പറഞ്ഞു? ഫലെസ്തീന്‍ ഭൂമിയില്‍ കിരാതമായ കയ്യേറ്റങ്ങള്‍ നടത്തുകയും പിഞ്ചു കുഞ്ഞുങ്ങളെയടക്കം കിരാതമായി കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രായേലിനെയും അതിന് പിന്തുണ നല്കുന്ന അമേരിക്കയെയും ബി ജെ പി ചെയ്യുന്നത് പോലെ പിന്താങ്ങുകയാണോ ചെയ്യേണ്ടത്. സാമ്രാജ്യത്തോട് പട പൊരുതി രാജ്യത്തെ മോചിപ്പിച്ച മഹാന്മാരായ സ്വാതന്ത്ര്യ സേനാനികളോടുള്ള അവഹെളനമാകും അത്. ഫലെസ്തീന്‍ മണ്ണില്‍ അധിനിവേശം നടത്തി ഇസ്രയേല്‍ രാഷ്ട്രം മുതല്‍ ഇല്ലായ്മ ചെയ്യാനുള്ള ഒരു പ്രവണതയാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന ഒരു സമീപനമാണ് നിര്‍ഭാഗ്യവശാല്‍ വാജ്‌പേയി, മന്‍മോഹന്‍ സര്‍ക്കാരുകള്‍ തുടര്‍ന്ന് പോന്നത്. ഇന്ത്യ സ്വതന്ത്രമായത് മുതല്‍ തുടര്‍ന്ന് വന്ന സ്വതന്ത്ര വിദേശ നയത്തില്‍ നിന്നുമുള്ള വ്യക്തമായ വ്യതിച്ചലനമാണ് ഇത്‌ എന്നതില്‍ തര്‍ക്കമില്ല.

എന്ത് കൊണ്ടാണ് കോണ്ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വരുന്നതിനു മുന്പ് അമേരിക്കയില്‍ വച്ചു കൊകകോള സ്പോണ്സര്‍ ചെയ്ത് പരിപാടിയില്‍ വച്ചു തരൂര്‍ സ്വയം സ്ഥാനാര്‍ഥിയായി സ്വയം പ്രക്യാപിച്ചത്? ആരാണ് തരൂരിന് മത്സരിക്കാം എന്ന് ഉറപ്പു കൊടുത്തത്. എന്ത് കൊണ്ടാണ് തരൂരിനെയും തോമസിനെയും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തള്ളിപ്പറഞ്ഞത്‌? ഇന്ത്യയുടെ ദേശീയ ഗാനാലാപനം തടസ്സപ്പെടുത്തി അമേരിക്കന്‍ രീതിയില്‍ വേണം ദേശീയ ഗാനം ആലപിക്കാന്‍ എന്ന് പറഞ്ഞ ഒരുത്തന് വേണ്ടി എന്ഗിനെയാണ് നെഹ്രുവിന്റെയും ഗാന്ധിജിയുടെയും മറ്റും പാരംഭര്യം പറയുന്നവര്‍ വോട്ടു ചോദിക്കുന്നത്? ഇന്ത്യയില്‍ പ്രൈമറി വിദ്യാഭ്യാസം ഉള്ള കുട്ടികള്ക്ക് പോലും ദേശീയ ഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍. ലക്ഷക്കണക്കിന്‌ വരുന്ന പ്രവാസികള്‍ക്ക് വോടവകാശം നല്‍കുന്നതിനു വേണ്ടി നിയമ നിര്‍മാണം നടത്താന്‍ തയ്യാറാകാതിരുന്ന ഒരു സര്ക്കാരിന്റെ കാലത്തു ഏത് വഴികലിലൂടെ ആണ് തരൂരിന്റെ പേരു വോട്ടര്‍ പട്ടികയില്‍ വന്നത്?പ്രവാസിയായ ഒരാള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു വേണ്ടി ആru മാസം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കണം എന്നിരിക്കെ തരൂരിന്റെ കാര്യത്തില്‍ ആരാണ് ഇളവുകള്‍ നല്‍കിയത്? ആര്‍ക്കു വേണ്ടി? തരൂരിന്റെ സ്ഥാനാര്തിത്തം സംശയിക്കാന്‍ ഇങ്ങിനെ ഒരു പാടു കാരണങ്ങള്‍ ഉണ്ട്.

ലോകത്ത് എന്നും കിടമല്സരങ്ങള്‍ക്ക് വേദിയൊരുക്കി തങ്ങളുടെ ആയുധക്കംബോളം സുരക്ഷിദമാക്കാന്‍ അമേരിക്കയും ഇസ്രയേലും ശ്രമിച്ചു കൊണ്ടിരിക്കും എന്നതില്‍ തര്‍ക്കമില്ല. അതിന് വേണ്ടി ഒരു വന്‍തുക തന്നെയാണ് അവര്‍ ചിലവഴിച്ചു കൊണ്ടിരിക്കുന്നതും. അമേരിക്ക ഇറാഖില്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ ലോകത്തെ ആയിരക്കണക്കിന് പത്ര മാധ്യമങ്ങള്‍ അതിനെ അനുകൂലിച്ചു ഒരേ പോലെ ലേഖനം എഴുതുകയുണ്ടായി. ഇന്ത്യയിലെ രണ്ടു പ്രസ് എജെന്സികളും കൊക്കസിനു കീഴിലാണ് എന്ന് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. അല്ലാതെ നിഷ്പക്ഷമായി വാര്‍ത്തകള്‍ റിപ്പോര്ട്ട് സംഭരിക്കുവാനും അത് ജനങ്ങളിലേക്ക് എത്തിക്കുവാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല എന്നത് വളരെ ഖേദകരം ആണ്. എന്നാല്‍ സന്തോഷകരമായ ഒരു കാര്യം അത്തരം ശ്രമങ്ങള്‍ പരിമിതമായെന്കിലും നടത്തുന്ന ലോകത്തെ തന്നെ അപൂര്‍വ്വം പത്രങ്ങളില്‍ ഒന്നു രണ്ടെണ്ണം കേരളത്തില്‍ ആണ് ഉള്ളത്. പക്ഷെ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല എന്നത് വളരെ ഖേദകരം തന്നെയാണ്. മുംബൈ ആക്രമണം അവസാനിച്ചു അധികം താമസിയാതെ തന്നെ ഇന്ത്യ പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു എന്നറിയുമ്പോള്‍ ഭീകര ആക്രമണങ്ങള്‍ ആര്‍ക്കാണ് ലാഭം ഉണ്ടാക്കുന്നത്‌ എന്ന് ഗൌരവ പൂര്‍വ്വം ചിന്തിക്കേണ്ടത് തന്നെ.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയിരിക്കെ ഇസ്രയേല്‍ അമേരിക്ക ബന്ധവും തിരഞ്ഞെടുപ്പില്‍ ചര്ച്ച ചെയ്തതില്‍ ഔചിത്യക്കുറ വൊന്നും ഇല്ല. ഇടതു പഖ്‌ഷം സാമ്രാജ്യത്തത്തിനെ എതിര്‍ക്കുന്നത് ലോകമെങ്ങും സാമ്രാജ്യത്ത ശക്തികള്‍ക്കു ഇടതു പക്ഷത്തോടുള്ള വിരോധം കൊണ്ടായിരിക്കാം. എന്നിരുന്നാലും അത് പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയാണ്. അല്ലാതെ ഒരു മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ആയ മന്‍മോഹന്‍ പറയുന്നത് അപ്പാടെ ചെവി കൊടുക്കേണ്ട കാര്യമൊന്നും ഇല്ല. ഇപ്പോള്‍ കോണ്ഗ്രസ് അവരുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യമായി ഉപയോഗിച്ചു വരുന്ന ഒരു വാചകം ആണ് ബാന്കുകള്‍ ദെശസാല്കരിചു എന്നുള്ളത്. എന്നാല്‍ ഇതേ ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ സ്വകാര്യ പന്കാളിതം നല്‍കുന്നതിനു വേണ്ടി ബന്കിന്ഗ് റെഗുലെടറി ആക്റ്റ് പാസാക്കാന്‍ യു പി യെ സര്‍ക്കാരിന് കഴിയാതെ പോയത് ഇടതു കക്ഷികളുടെ എതിര്‍പ്പ് കൊണ്ടു മാത്രമാണ് എന്നത് ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും. ഇത്തരം വിഷയങ്ങള്‍ നിലവിലിരിക്കെ പാര്‍ലമെന്റില്‍ ഇടതു കക്ഷികള്‍ നിര്‍ണ്ണായക ശക്തി ആവേണ്ടത് അത്യാവശ്യം തന്നെ.